2013, ഫെബ്രുവരി 26, ചൊവ്വാഴ്ച

സുരേന്ദ്രന്‍ മുതല്‍ മദനി വരെ, അതെ മുസ്ലിം ലീഗ് തണല്‍ നല്‍കുന്ന ആല്‍മരം.






മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം അതിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്ന വൈകാരികമായ ഒരു അവസ്ഥ വന്നത് ലീഗ് ഇന്നുവരെ ഉയര്‍ത്തി പിടിക്കുന്ന കൊടി അത് പാകിസ്ഥാന്റെ കോടിയാണ്‌ എന്ന് മദനി സാഹിബ് ഒരുവേള അറിയാതെ പറഞ്ഞു പോയപ്പോ അത് വല്ലാത്ത ഒരു നൊമ്പരമായി പോയി,ശത്രു രാജ്യത്തിന്റെ ചാര സന്തതിയായി ചിത്രീകരിക്കപ്പെട്ട വേളയില്‍ പോലും ലീഗ് സൌമ്യമായി നിന്നു,കാലം കുറച്ചു കൂടി പോയപ്പോള്‍ പിന്നീട് എന്ത് സംഭവിച്ചു,,പാണക്കാട് തങ്ങള്‍ കര്‍ണാടക ജയിലില്‍ നമ്മുടെ പ്രിയ മദനിയെ പോയി കാണാന്‍ ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബിന്റെ നേത്രത്വത്തില്‍ ഒരു വാഹക സംഘത്തെ അയച്ചു മദനിയുടെ ബാലഹീനമായി കൊണ്ടിരിക്കുന്ന കൈ പിടിച്ചു "ഞങ്ങളുണ്ട് മദനി സാഹിബ് നിങ്ങളുടെ കൂടെ...ഒന്ന് കൊണ്ട് വിഷമിക്കേണ്ട  എന്ന്വെ പറഞ്ഞപ്പോള്‍ വെയിലത്ത്‌ മഴ വന്ന പോലെ രണ്ടു മുഖങ്ങളിലും വന്ന പ്രസന്നത ചരിത്രങ്ങളിലെ എല്ലാ ദു സ്വപ്നങ്ങളെയും മായിച്ചു കളയുന്നതായിരുന്നു.

കോഴിക്കോട്‌ നിന്ന് വളരെ അകലെയല്ലാത്ത പയ്യോളിയില്‍ ഈ അടുത്ത് കൊല ചെയ്യപ്പെട്ട മനോജ്‌ എന്ന ബി ജെ പ്പിക്കാരനുണ്ടായിരുന്നു ജീവിതത്തില്‍ ലീഗിനെ സ്നേഹിക്കാതെ നടന്ന ഒരു വെക്തി,പക്ഷെ ആ സഹോദരന്റെ രണ്ടു കുരുന്നു മക്കളുടെ ചുമലില്‍ തട്ടി "നിങ്ങള്‍ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം" ഏതു എന്ന് ചോദിച്ചാല്‍ മനസ്സില്‍ കളങ്കമില്ലാത്ത ആ നിഷ്കളങ്ക കുട്ടികള്‍ പറയും,ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന്,ജീവിതത്തില്‍ ഒരിക്കല്‍ പോലും ലീഗ് രാഷ്ട്രീയ പാര്‍ട്ടിയെ സ്നേഹിക്കാന്‍ അവസരം കിട്ടാത്ത ഒരു പിതാവിന്റെ മക്കള്‍ എങ്ങിനെ ലീഗിനെ സ്നേഹിക്കുന്നു,കാരണം ആ കുരുന്നു മക്കളുടെ എല്ലാ ചിലവുകളും ഇന്നു വഹിക്കുന്നത് ഈ ഹരിത കൊടി കയ്യില്‍ പിടിച്ചു നടക്കുന്ന സുഹൃത്തുക്കളാണ്, അതാണ്‌ കൊടപ്പനക്കല്‍ തറവാട്‌ നല്‍കുന്ന സന്ദേശം.

മനസ്സ്‌ അതിവേഗം വൈകാരികമാകുന്ന നമുക്ക്‌ പെട്ടെന്ന് ഉള്‍കൊള്ളാന്‍ പോലും കഴിയാത്ത ചരിത്രത്തില്‍ ഇടം നേടിയ മഹത്തായ തീരുമാനങ്ങള്‍,, ഈ അടുത്ത് ശിഹാബ്‌ തങ്ങളുടെ റിലീഫ്‌ വിതരണത്തിന്റെ ഭാഗമായുള്ള അരി വിതരണം ചെയ്യുന്ന സമയത്ത് ഒരു ഹൈന്ദവ സഹോദരി ലീഗ് പ്രവര്‍ത്തകരോട് പറഞ്ഞത്‌ "ഞാന്‍ പുതിയവീട് വെച്ചിട്ട് ആദ്യമായി ചോര്‍ ഉണ്ടാക്കിയത് ശിഹാബ്‌ തങ്ങളുടെ പേരില്‍ നിങ്ങള്‍ തന്ന അരി കൊണ്ടാണ്,," കൊടുത്ത ലീഗ് പ്രവര്‍ത്തകരുടെ മഹത്വം കൊണ്ടല്ല, നല്‍കിയ ആളുടെ അലങ്കരിക്കപ്പെട്ട ജീവിത ദര്‍ശനം കൊണ്ടാണ് എല്ലാവരും മാനിക്കപ്പെട്ടത്.,മഹാനായ സി എച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെ വീട്ടില്‍ അദ്ധേഹത്തെ വധിക്കാന്‍ ശ്രമിച്ച ഗംഗാധര മാരാരെ ചായ കൊടുത്തു സല്‍ക്കരിച്ചു ന്നു പറയുമ്പോ ആ സി എച്ച് പാണക്കാട് കുടുംബത്തിന്റെ അനുയായി ആണെന്ന് തെളിയിക്കുകയായിരുന്നു.

അത് കൊണ്ട് തന്നെ ലീഗിനെയും ലീഗുകാരെയും എതിര്‍ക്കുന്നവര്‍ക്ക്‌ പോലും വിശ്വസിക്കാം,,ആ വിശ്വാസമാണ് വാളയാര്‍ മലബാര്‍ സിമന്റ്സില്‍ ഈ അടുത്ത് നടന്ന ഹിത പരിശോധനയില്‍ വെറും 117 മെമ്പര്‍മാര്‍ ഉള്ള ആ തൊഴില്‍ മേഘലയില്‍ ഏകദേശം 200 ഓളം വോട്ടുകള്‍ നേടി ലീഗിന്റെ തൊഴിലാളി സംഘടന രണ്ടാം സ്ഥാനത്തെത്തി എന്ന് പറയുമ്പോള്‍ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും എല്ലാ മേഘലകളിലും അന്ഗീകരിക്കപ്പെട്ടു കേരളത്തിന്റെ അവിഭാജ്യ ഘടകമായി ലീഗ് മാറി കൊണ്ടിരിക്കുന്നത് അതിന്റെ നന്മ നിറഞ്ഞ സമീപനം കൊണ്ടാണ്,, കോഴിക്കോട് ലീഗ് നടത്തുന്ന സൌജന്യ ഹോസ്പിടലിന്റെ പകുതി വലിപ്പം പോലും ഇല്ല ലീഗിന്റെ കോഴിക്കോട്ടെ ആസ്ഥാന മന്ദിരത്തിന്.,

വിമര്‍ശകര്‍ പല വഴിക്ക്‌ വന്നേക്കാം,,,മദനിയെ സഹായിക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ ഉണ്ടായേക്കാം, ബി ജെപ്പിക്കാരന്റെ കുടുംബത്തെ സഹായിക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ ഉണ്ടായേക്കാം,പക്ഷെ ലീഗിന് മുന്‍ഗാമികള്‍ കാണിച്ച പാതയിലൂടെ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ,, ആര്‍ എസ്സ എസ്സിന് കേരളത്തില്‍ വാക്കുകള്‍ കൊണ്ട് രോമപെടുത്തു പിടിപ്പിക്കാന്‍ പോന്ന പ്രസങ്ങികര്‍ ഇല്ലാഞ്ഞിട്ടല്ല ആ പ്രസ്ഥാനം വളരാതിരുന്നത്, ലീഗ് പോലെയുള്ള പ്രസ്ഥാനങ്ങള്‍ തിന്മകളെ നന്മ കൊണ്ട് നേരിടുന്നത് കണ്ടാണ് കേരളത്തിലെ ഹിന്ദുവും മുസല്‍മാനും വളര്‍ന്നത്. പിന്നെ എങ്ങിനെ ഈ നാട്ടില്‍ വര്‍ഗീയ കൊമാരങ്ങള്‍ക്ക് താണ്ടാവമാടാന്‍ കഴിയും, എല്ലാവരുടെയും മനസ്സിലെ അഴുക്കുകള്‍ കഴുകി കളയാന്‍ പോന്ന ജീവിത പാത..അതാണ്‌ ഞങ്ങള്‍ ഞങ്ങളുടെ ആവേശവും ആയുസ്സും ആരോഗ്യവും സമ്പത്തും കൊടുത്തു സംരക്ഷിക്കാന്‍ തയ്യാറുള്ള ഞങ്ങളുടെ പ്രിയപ്പെട്ട നേതാക്കള്‍,, ചെറിയവരായ ഞങ്ങളെ പോലും ഉയര്‍ത്തുന്നത് അവരുടെ ചരിത്രത്തിന്റെ കൂടെ പിന്‍ബലം ഉള്ള മഹത്തായ വഴിനടതലാണ്., അത് കൊണ്ടാണ് ലീഗിനെ ഞങ്ങള്‍ ഒരു ശീലമാക്കി കൊണ്ട് നടക്കുന്നത്,

1 അഭിപ്രായം: